Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Friendly Match

സൗഹൃദ പോരാട്ടം; അര്‍ജന്‍റീന 2-0 ഹോണ്ടുറാസ്

ടെക്‌സസിലെ കൈല്‍ ഫീല്‍ഡ് കോളജ് സ്റ്റേഡിയം. അമേരിക്കന്‍ ഫുട്‌ബോളില്‍ ടെക്‌സസ് എ ആന്‍ഡ് എം ടീമിന്‍റെ ഹോംഗ്രൗണ്ട്. കേരളത്തില്‍നിന്നെത്തിയ എനിക്ക് അതൊരദ്ഭുത ടര്‍ഫ് ആയിരുന്നു. പുല്‍ത്തകിടി കണ്ടാല്‍തന്നെ ഉരുളാന്‍ തോന്നുത്ത അത്രയ്ക്കു ഗംഭീരം.

ഫിഫ ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്‍റീനയും ഹോണ്ടുറാസും തമ്മിലുള്ള സൗഹൃദ പോരാട്ടത്തിന്‍റെ വേദിയാണ് കൈല്‍ ഫീല്‍ഡ്. കിരീടം നിലനിര്‍ത്തുക എന്ന ചരിത്ര മുഹൂര്‍ത്തത്തിലേക്ക് അര്‍ജന്‍റൈന്‍ സംഘത്തിന്‍റെ ആദ്യ പരിശീലന മത്സരം. മെസിയുടെയും സംഘത്തിന്‍റെയും കളിക്കായി ഗാലറിയിലേക്ക് എത്തിയത് 91,172 കാണികള്‍. അര്‍ജന്‍റീനയുടെ ആകാശനീല പുതച്ച ഗാലറി കടലലയ്ക്കു സമം...

ഓ, മെസി...

ലോകത്തിലെ ഏറ്റവും മികച്ച കാല്‍പ്പന്ത് താരത്തിനുള്ള ബലോണ്‍ ദ്യോര്‍ പുരസ്‌കാരം എട്ട് തവണ സ്വന്തമാക്കിയ ലയണല്‍ മെസി, പരിക്കിന്‍റെ ഭീതിത്തോട് പൊട്ടിച്ച് മൈതാനത്തേക്കിറങ്ങിയ നിമിഷം; ടീമിനൊപ്പം മെസി പന്ത് തട്ടിയപ്പോള്‍ ഗാലറിയില്‍ തിരയിളക്കം. അഞ്ച് മീറ്റര്‍ അകലെ സാക്ഷാല്‍ മെസി, സ്വപ്‌നം സഫലമായ ആഹ്ലാദത്താല്‍ ഹൃദയം തുടിച്ചു.

അമേരിക്കന്‍ മേജര്‍ ലീഗില്‍ ഇന്‍റര്‍ മയാമിക്കായി മത്സരിക്കുന്നതിനിടെ പരിക്കേറ്റ മെസിയെ കളത്തില്‍ ഇറക്കാതെയാണ് അര്‍ജന്‍റീന ജയിച്ചുകയറിയത്. മത്സരത്തിനു മുമ്പായി ടീമിനൊപ്പം പന്തുതട്ടി ചെറിയ പരിശീലനം നടത്തിയ മെസിയെ സൈഡ് ബെഞ്ചില്‍ ഇരുത്തിയാണ് കോച്ച് ലിയോണല്‍ സ്‌കലോനി തന്‍റെ സംഘത്തെ കളിപ്പിച്ചത്. മെസി കളത്തില്‍ ഇറങ്ങാത്തതിന്‍റെ നിരാശ ഗാലറിയില്‍ എത്തിയ ആരാധകര്‍ മറച്ചുവച്ചുമില്ല.

അര്‍ജന്‍റീന 2-0 ഹോണ്ടുറാസ്

ഹോണ്ടുറാസിന്‍റെ വെല്ലുവിളി 2-0ന് അവസാനിപ്പിച്ച് ആല്‍ബിസെലെസ്റ്റെ മൈതാനം വിട്ടു. 37-ാം മിനിറ്റില്‍ നിക്കോളാസ് താഗ്ലിയാഫികൊയെ ഫൗള്‍ ചെയ്തതിലൂടെ ഹോണ്ടുറാസ് പെനാല്‍റ്റി ശിക്ഷ വാങ്ങി. കിക്കെടുത്ത ലൗതാരൊ മാര്‍ട്ടിനെസ് പന്ത് കൃത്യമായി വലയിലാക്കി. ആദ്യ പകുതിയില്‍ പിന്നീട് ഗോള്‍ പിറന്നില്ല.

രണ്ടാം പകുതി തുടങ്ങിയപ്പോള്‍ 54-ാം മിനിറ്റില്‍ അര്‍ജന്‍റീനയുടെ രണ്ടാം ഗോള്‍. സ്പാനിഷ് ലാ ലിഗ ടീമായ അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ ജൂലിയാനൊ സിമിയോണി ക്ലിയര്‍ ഫിനിഷിംഗിലൂടെ ഗോള്‍ വല കുലുക്കുകയായിരുന്നു. എന്നാല്‍, ബോക്‌സിനുള്ളില്‍വച്ച് ഓടുന്നതിനിടെ ലൗതാരൊ മാര്‍ട്ടിനെസ് നല്‍കിയ ബാക്ക് ഹീല്‍ പാസ് ഗോളിലേക്കു വഴി തുറന്നതായിരുന്നു മത്സരത്തിലെ ഏറ്റവും സുന്ദര മുഹൂര്‍ത്തം.

10-ാം തീയതി പുലര്‍ച്ചെ ഐസ്‌ലന്‍ഡിന് എതിരേയാണ് അര്‍ജന്‍റീനയുടെ അടുത്ത സന്നാഹ മത്സരം. തുടര്‍ന്ന് ലോകകപ്പ് പോരാട്ടച്ചൂടിലേക്ക്. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നിവരടങ്ങിയ ഗ്രൂപ്പ് ജെയില്‍ അര്‍ജന്‍റീനയ്ക്കു വെല്ലുവിളി ഉണ്ടാകാന്‍ സാധ്യതയില്ല. 17ന് അള്‍ജീരിയയ്ക്ക് എതിരേയാണ് ലോകകപ്പില്‍ അര്‍ജന്‍റീനയുടെ ആദ്യ മത്സരം.

Latest News

Corehub Up